.

    കൂടുതല്‍ ഇവിടെ ...

160 x 600 Ad Section

ഇംഗ്ലീഷ് കൊത്തിയ മലയാളം സിനിമകള്‍




'അവതാര്‍' എന്ന് കേട്ടപ്പോള്‍ പലര്‍ക്കും ആദ്യം തോന്നിയത് അതൊരു മലയാള സിനിമയോ മിനിമം ഹിന്ദിയെങ്കിലുമോ ആയിരിക്കുമെന്നാണ്.'ബാങ്കോക്ക് സമ്മര്‍' എന്നു കേട്ടപ്പോഴുമുണ്ടായി ഇങ്ങനെ ഒരു ഉള്‍പ്രേക്ഷ. ഒരു ഇംഗ്ലീഷ് സിനിമയായിരിക്കും അതെന്ന് കരുതിയവരേറെ. എല്ലാവരെയും തിരുത്തിക്കൊണ്ട് 'അവതാര്‍' ഇംഗ്ലീഷും 'ബാങ്കോക്ക് സമ്മര്‍ മലയാളവും' മൊഴിഞ്ഞു.
ഇപ്പോഴത്തെ സിനിമയുടെ, പ്രത്യേകിച്ച്, മലയാള സിനിമകളുടെ പേരുകള്‍ മാത്രം നോക്കിയാല്‍ മലയാളമാണോ അതെന്ന് തിരിച്ചറിയണമെങ്കില്‍ സംവിധായകന്റെയും അഭിനേതാക്കളുടെയും പേരും വിലാസവുമൊക്കെ വായിച്ചുനോക്കണം. ഇനി സിനിമ ഒറിജിനല്‍ മലയാളിയാണോ എന്നറിയണമെങ്കില്‍ തിയറ്ററില്‍ ചെന്ന് ടിക്കറ്റെടുത്ത് അകത്ത് കയറിയേ പറ്റൂ. പല സിനിമകളും ഹോളിവുഡിലോ യൂറോപ്പിലോ ഒക്കെ ഇറങ്ങി ഹിറ്റായവയാരിക്കും. അങ്ങനെയാണ്  'ബിഗ് ബി' എന്ന് കേട്ട് ചെല്ലുമ്പോള്‍ 'ഫോര്‍ ബ്രദേഴ്സ്' ആയി മാറുന്നതും,  'അന്‍വര്‍' എന്നത് 'ട്രെയിറ്റര്‍' ആയും 'ഗോല്‍മാല്‍' എന്നാല്‍ 'സെവന്‍ ക്വീന്‍സുംദ, 'മുല്ല' എന്ന മലയാളം മണക്കുന്ന സിനിമ 'ത്സോസി' എന്ന ആഫ്രിക്കനും 'കോക്ടെയില്‍' എന്നത് 'ബട്ടര്‍ഫ്ളൈ ഓണ്‍ എ വീല്‍സ്' ആയും ഒക്കെ മാറുന്നതും.
സിനിമ അപ്പാടെ കോപ്പിയടിക്കുന്നത് പുതിയ സംഭവമൊന്നുമല്ല. പ്രിയദര്‍ശനായിരുന്നു ഒരുകാലത്ത് മലയാളത്തില്‍ ഇതിന്റെ ഉസ്താദ്. വീഡിയോ കസറ്റുകളുടെ അക്കാലത്ത് കോപ്പിയടി കണ്ടുപിടിക്കാന്‍ ഇമ്മിണി പണിയായിരുന്നു. ഇന്ന് ഇന്റര്‍നെറ്റും ഡിജിറ്റല്‍ വിപ്ലവവും വന്ന  'ഈ' കാലത്ത് ഈ കുറ്റാന്വേഷണകല കൊച്ചുകുട്ടികള്‍ക്കുപോലും അനായാസമായിട്ടുണ്ട്.
പറഞ്ഞുവന്നത് സിനിമകളുടെ പേരിനെക്കുറിച്ചാണ്. 2011ല്‍ ഇതുവരെ പ്രദര്‍ശനത്തിനെത്തിയത് 70 ചിത്രങ്ങളാണ്. അതില്‍ പകുതിയെണ്ണത്തിന്റെയെങ്കിലും പേര് മലയാളമേ അല്ല. ക്രിസ്ത്യന്‍ ബ്രദേഴ്സ്, സീനിയേഴ്സ്, ചൈനാ ടൌണ്‍, ട്രാഫിക്, മേക്കപ്പ് മാന്‍, സാള്‍ട്ട് ആന്റ് പെപ്പര്‍ തുടങ്ങി ബോക്സ് ഓഫീസില്‍ പിടിച്ചുനിന്ന ചിത്രങ്ങളുടെ എല്ലാം പേര് ഇംഗ്ലീഷ്.
എക്കാലത്തെയും മികച്ച ചിത്രങ്ങളുടെ പട്ടികയില്‍ വരുന്ന ഫെര്‍നാണ്ടോ മെയ്റില്‍സ് എന്ന ബ്രസീലിയന്‍ സംവിധായകന്റെ 'സിറ്റി ഓഫ് ഗോഡ്' എന്ന ചിത്രത്തിന്റെ അതേ പേരില്‍ പോലും ഈ വര്‍ഷം മലയാളത്തില്‍ സിനിമ ഇറങ്ങി. പക്ഷേ, സാമ്പത്തികമായി ചിത്രം പച്ചപിടിച്ചില്ല. നോട്ടൌട്ട്, ദ മെട്രോ, റേസ്, ഡബിള്‍സ്, ലക്കി ജോക്കേഴ്സ്, മഹാരാജാ ടാക്കീസ്, ദ ട്രെയിന്‍, ഉപ്പുകണ്ടം ബ്രദേഴ്സ് ബാക്ക് ഇന്‍ ആക്ഷന്‍, ത്രീ കിംഗ്സ്, ദ ഫിലിം സ്റ്റാര്‍, കലക്ടര്‍, ബാങ്കോക്ക് സമ്മര്‍, സീന്‍ നമ്പര്‍ 0, സെവന്‍സ്, തേജാഭായി ആന്റ് ഫാമിലി, ഡോക്ടര്‍ ലൌ  തുടങ്ങിയവയാണ് തലക്കെട്ടില്‍ ഇംഗ്ലീഷ് പേരുകള്‍ കൊത്തി തിയറ്ററിലെത്തിയത്. ഇപ്പോഴത്തെ ഒരു ഫാഷനാണ് ഇതെന്ന് മനസ്സിലാക്കാന്‍ ഇത്രയും മതി.
സിനിമ തനി മലയാളമായാലും ടൈറ്റിലില്‍ മലയാളം തൊടാത്ത ഒരു കൂട്ടരുണ്ട്. പഴയകാല സൂപ്പര്‍ ഹിറ്റ് സംവിധായക ജോഡിയായ സിദ്ദീഖ് ലാല്‍. സംവിധായകരെന്ന നിലയിലെ ആദ്യ ചിത്രമായ 'റാംജി റാവു സ്പീക്കിംങ്' തൊട്ടു തുടങ്ങിയ ഒരു ശീലമാണിത്. ഇന്‍ ഹരിഹര്‍ നഗര്‍, ഗോഡ്ഫാദര്‍, വിയറ്റ്നാം കോളനി, കാബൂളിവാല, മാന്നാര്‍ മത്തായി സ്പീക്കിംങ് (മാണി സി. കാപ്പന്റെ പേരാണ് ഔദ്യോഗികമായി സംവിധായകസ്ഥാനത്ത് പ്രതിഷ്ഠിച്ചിരിക്കുന്നത്) എന്നിവയാണ് ഈ ജോഡിയുടെ ചിത്രങ്ങള്‍. രണ്ടാളും രണ്ടു വഴിക്ക് തിരിഞ്ഞെങ്കിലും വിത്തു ഗുണം കൈവിട്ടിട്ടില്ല. സ്വതന്ത്രന്മാരായപ്പോഴും അതേ ശീലം തുടര്‍ന്നു. സിദ്ദീഖ് ഹിറ്റ്ലര്‍, ഫ്രണ്ട്സ്, ക്രോണിക് ബാച്ചിലന്‍, ബോഡിഗാര്‍ഡ് എന്നൊക്കെ പേരിട്ടപ്പോള്‍ ലാലും മോശമാക്കിയില്ല. പഴയ മഹാദേവനെയും ഗോവിന്ദന്‍കുട്ടിയെയും അപ്പുക്കുട്ടനെയും തോമസ് കുട്ടിയെയും പൊടി തട്ടിയെടുത്ത് 'ടു ഹരിഹര്‍ നഗറും' 'ഇന്‍ ഗോസ്റ്റ് ഹൌസും' ആക്കി ശീലക്കേട് മാറിയിട്ടില്ലെന്ന് തെളിയിച്ചു. അടുത്ത പടത്തിന് 'ടൂര്‍ണമെന്റ്' എന്ന് പേരുമിട്ടു. ഷൂട്ടിംഗ് തുടങ്ങിയിട്ടില്ലാത്ത അടുത്ത പടത്തിനും ഇംഗ്ലീഷ് ചുവയുള്ള പേരാണ് ലാല്‍ കണ്ടെത്തിയിരിക്കുന്നത്. 'കോബ്രാ ദ കോട്ടയം ബ്രദേഴ്സ്'.
ഇനി വരാനിരിക്കുന്ന കുറേ ചിത്രങ്ങള്‍ക്കുകൂടി ഈ മറുനാടന്‍ ചുവയുണ്ട്. ഇന്ത്യന്‍ റുപ്പീസ്, കലക്ടര്‍ ആന്റ് കമ്മീഷണര്‍, ദി റിപ്പോര്‍ട്ടര്‍.
മലയാളത്തിലെ സിനിമകളുടെ ടൈറ്റിലില്‍ ഇംഗ്ലീഷ് വരുന്നതിനെതിരെ ഇതുവരെ ആരും പരാതിപ്പെട്ടിട്ടില്ല. മാത്രവുമല്ല ഏറ്റവും വലിയ അന്ധവിശ്വാസികളായ സിനിമക്കാരുടെ മറ്റൊരു വിശ്വാസമായ ഈ മലയാളവിരോധം വളര്‍ന്നുകൊണ്ടേയിരിക്കുന്നു. 'സ്നേഹവീട്' എന്നൊക്കെ സീരിയല്‍ മാതൃകയില്‍ പേരിടുന്നതിനെക്കാള്‍ നല്ലതല്ലേ എന്ന് സമാശ്വസിക്കുവരുമുണ്ട്.പക്ഷേ, തമിഴില്‍ ഈ പണി നടക്കില്ല. അവിടുത്തുകാര്‍ കടുത്ത ഭാഷാ സ്നേഹികളാണ്. ഇടക്കാലത്ത് ഇംഗ്ലീഷ തലക്കെട്ടുള്ള സിനിമകള്‍ക്കെതിരെ കലാപം വരെ നടന്നിരുന്നു. കമലിന്റെ 'മുംബൈ എക്സ്പ്രസ്', രജനിയുടെ 'ശിവാജി ദ ബോസ്' എന്നീ ചിത്രങ്ങളുടെ പേര് മാറ്റണമെന്ന് ശക്തമായ വാദം ഉയര്‍ന്നിരുന്നു. കമലും രജനിയുമായതുകൊണ്ടാവണം തമിഴര്‍ അത് പൊറുത്തു. പക്ഷേ, അപ്രഖ്യാപിതമായ ആ വിലക്ക് മറികടക്കാന്‍ തമിഴ് സിനിമക്കാരില്‍ മിക്കവര്‍ക്കും ഇപ്പോഴും പേടിയാണ്. സെവന്‍ത് സെന്‍സ് എന്ന് പേരിടാമായിരുന്നിട്ടും 'ഏഴാം അറിവ്' എന്ന് അവര്‍ പേരിടുന്നത് അതുകൊണ്ടാണ്.

എ. ശാന്തന്‍

New Update

പേജ്‌കാഴ്‌ചകള്‍

Hits ..... Jayachandran

Hot....

Hot....

Muktha

Muktha

Blogger templates

Followers

ചിത്ര വിശേഷം. Blogger പിന്തുണയോടെ.

NeoCounter

ONLINE COUNTER

VISITOR COUNTER

..

..

Featured Posts

ഞങ്ങള്‍ ഇപ്പോള്‍ സികളരിയിലും

ജാലകം

@@

INFUTION Blog

Blog Promotion By
INFUTION

Lorem ipsum

Malayalam Old Hits

Google വാര്‍ത്ത

Andholanam

Popular Posts